പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും വിശ്വസ്തരായ യുവനേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും രാജി വയ്ക്കുക എന്ന തീരുമാനത്തിൽ മാറ്റമില്ലാതെ രാഹുൽ. സമ്മർദം തുടരേണ്ടതില്ലെന്നും ഒരു മാസത്തിനകം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തിക്കൊള്ളാനും രാഹുൽ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിടേണ്ടി വന്ന ദയനീയ പരാജയത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്താണ് രാഹുലിന്റെ രാജി വയ്ക്കാനുള്ള തീരുമാനം. അതേസമയം രാജിവച്ചാലും ലോക്സഭയിലെ കക്ഷിനേതൃസ്ഥാനം രാഹുല്‍ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാഹുലിന്റേത് ഉറച്ചനിലപാടാണെന്ന് ചില നേതാക്കള്‍ക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ട്. അതോടെ താത്കാലികമായിട്ടെങ്കിലും പുതിയൊരാളെ പാര്‍ട്ടി തലപ്പത്തേക്ക് കണ്ടെത്തുക തന്നെ വേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക