ഭോപ്പാല്‍: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ആദിവാസി യുവതിയെ പൊതുമധ്യത്തില്‍ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ ധാറില്‍ ജൂണ്‍ 25നാണ് സംഭവം നടന്നത്. യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ വ്യപകമായി പ്രചരിച്ചതോടെ മൂന്ന് ദിവസത്തിനു ശേഷം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. യുവതിയെ വടികൊണ്ട് ദേഹമാസകലം അടിക്കുന്നതും വലിച്ചിഴക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ നാല് സഹോദരന്മാരും ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദ്ദിക്കുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
21കാരിയായ യുവതി ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്ത് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ യുവതി വീട് വിട്ട് പോകാന്‍ ശ്രമിക്കുകയും ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക