ഗൊരഖ്പൂര്‍: ഒരു ടിക് ടോക് വീഡിയോ പകർത്താൻ നടത്തിയ സാഹസികം ഒടുവിൽ കാര്യമായിരിക്കുകയാണിപ്പോൾ. ഗൊരഖ്പൂരിലാണ് സംഭവം നടന്നത്. 19 കാരനായ ദാനിഷും , ആഷിഖും ചേർന്ന് ടിക് ടോക് വീഡിയോ ചിത്രീകരിക്കാൻ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. അപ്പോഴാണ് കളി കാര്യമായത്. നദിയിലേക്ക് ചാടിയ ആഷിഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല, ദാനിഷിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഇരുവരും നദിയിലേക്ക് ചാടിയത്. കൂടാതെ ആഷിഖിനായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
തിങ്കളാഴ്ച്ച വൈകുന്നേരം ദാനിഷും, ആഷിഖും നടക്കാന്‍ ഇറങ്ങിയതായിരുന്നു. പാലത്തിന് സമീപത്തെത്തിയപ്പോള്‍ ചിലര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. സമാനമായ രീതിയില്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴിവച്ചതെന്നാണ് കരുതുന്നത്.
ദാനിഷാണ് ആദ്യം നദിയിലേക്ക് ചാടിയത്. ആഷിഖ് ഇത് മൊബൈലില്‍ പകര്‍ത്തുകയും അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അല്‍പ്പസമയത്തിനുള്ളില്‍ ആഷിഖും നദിയിലേക്ക് എടുത്തുചാടിയെന്നും ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. ഹൈദരാബാദിലെ ഔറംഗാബാദ് സ്വദേശിയായ ദാനിഷ്, ബന്ധുവീട്ടിലെത്തിയതായിരുന്നു. അവിടെ വച്ചാണ് ആഷിഖുമായി സൗഹൃദത്തിലാകുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവറാണ് ആഷിഖ്.
കൂടാതെ ഇവർ ചാടിയത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
ടിക് ടോക് വീഡിയോ പകർത്താനും വൈറൽഅവനുമായി പലതരത്തിലുള്ള സാഹസികങ്ങളാണിപ്പോൾ പലരും കാണിച്ച് കൂട്ടുന്നത്. കുറച്ച് മാസങ്ങൾ കൊണ്ട് ഇതുപോലെ സാഹസിക വീഡിയോ പകർത്തുന്നതിനിടയിൽ നഷ്ടമായത് ഒത്തിരി ജീവനുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക