തിരുവനന്തപുരം: നാലാമത്തെ വട്ടം ഭ്രമണപഥം ഉയര്‍ത്തിയതോടെ ജൂലായ് 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പുറപ്പെട്ട ചന്ദ്രയാന്‍ 2 പേടകം ഇന്നലെ ചന്ദ്രനുമായി കൂടുതല്‍ അടുത്തു.
ഇന്നലെയാണ് നാലാമത്തെ വട്ടം ഭ്രമണപഥം ഉയര്‍ത്തിയത്. ഇതോടെ ചന്ദ്രയാന്‍-2 ഭൂമിയില്‍ നിന്ന് 89,472 കിലോമീറ്റര്‍ മേലെയെത്തി. 3.84 ലക്ഷം കിലോമീറ്ററാണ് ചന്ദ്രനിലേക്കുള്ള ദൂരം. ആഗസ്റ്റ് ആറിന് അടുത്ത ഭ്രമണപഥം ഉയര്‍ത്തലോടെ ചന്ദ്രയാന്‍ ഭൂമിയില്‍ നിന്ന് ഒരുലക്ഷം കിലോമീറ്റര്‍ മേലെയെത്തും.
പിന്നീട് ചന്ദ്രപഥത്തിലേക്ക് തെന്നിമാറാനുള്ള ശ്രമം തുടങ്ങും. ആഗസ്റ്റ് 14 ഓടെ ഇത് തുടങ്ങും. സെപ്തംബര്‍ 7ന് പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ 2 ചന്ദ്രനരികിലെത്തുക. ദക്ഷിണ ധ്രുവത്തിന് 100 കിലോമീറ്റര്‍ അടുത്തെത്തുന്ന ചന്ദ്രയാന്‍ ലാന്‍ഡറിനെയും റോവറിനെയും ചന്ദ്രന്റെ മണ്ണിലിറക്കും.
ഇന്നലെ വൈകിട്ട് 3.27 നാണ് ഭ്രമണപഥം ഉയര്‍ത്തിയത്. പത്തുമിനിറ്റിനുള്ളില്‍ 646 സെക്കന്‍ഡ് ദ്രവ ഇന്ധനം ജ്വലിപ്പിച്ചാണ് ചന്ദ്രയാനെ ഉയര്‍ത്തിയത്. ചന്ദ്രയാന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണെന്ന് ഐ.എസ്.ആര്.ഒ. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക