ന്യൂഡല്‍ഹി: രാഹുലും സംഘവും കാശ്മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് കാശ്മീർ ഭരണകൂടം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കാശ്മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
നേതാക്കളുടെ സന്ദര്‍ശനം കാശ്മീരിലെ ക്രമസമാധാനത്തെയും ജനങ്ങളുടെ സാധാരണ ജീവിതത്തെയും ബാധിക്കുമെന്നും അതിനാല്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നുമാണ് കാശ്മീർ ഭരണകൂടം ആവശ്യപ്പെട്ടത്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള അവസ്ഥ വിലയിരുത്താന്‍ ഇവിടം സന്ദര്‍ശിക്കണമെന്ന ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുലും സംഘവും പുറപ്പെടാന്‍ തീരുമാനിച്ചത്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ രാഹുലിനോടൊപ്പം ഉണ്ടാകും.
കാശ്മീര്‍ സന്ദര്‍ശനത്തില്‍ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സംഘം സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
സന്ദര്‍ശനത്തിനായി പ്രത്യേകം വിമാനം തയ്യാറാക്കാമെന്നും ഗവര്‍ണര്‍ രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍, വിമാനം ഒന്നും വേണ്ടെന്ന് വ്യക്തമാക്കിയ രാഹുല്‍ സ്വതന്ത്രമായി കാശമീര് സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്.
നേരത്തെ കാശമീര് സന്ദര്‍ശിക്കാനെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു.
കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന സി.പി.ഐ.എം.നേതാവും കശ്മീരിലെ എം.എൽ .എ യുമായ മുഹമ്മദ് യൂസഫ് തരിഗാമിയാരെ കാണാൻ എത്തിയതായിരുന്നു ഇരുവരും. തരിഗാമിയെ കാണാൻ ഇവരെ ആൻ അനുവദിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക