മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി കപട ഹിന്ദുവാണെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ എൽഡിഎഫിന്റെ പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് എൽഡിഎഫ് പരാതി നൽകിയത്.
മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശങ്കർ റൈയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ശങ്കർ റൈയെ കപട ഹിന്ദു, സംഘി എന്നിങ്ങനെയുള്ള പരാമർശങ്ങളോടെ അധിക്ഷേപിച്ചതായാണ് പരാതി. യു.ഡി.എഫിന്റെ കുടുംബ യോഗങ്ങളിലാണ് ഇത്തരം പരാമർശങ്ങളുണ്ടായതെന്നും എൽ.ഡി.എഫ്. പറഞ്ഞു.
പ്രതിപക്ഷ നേതാവിന് പുറമ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസും ബി.ജെ.പി കർണ്ണാടക സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർ കട്ടീലും ശങ്കർ റൈയെ അധിക്ഷേപിച്ചെന്നാണ് ആരോപണം.
വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമമെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. മറ്റ് വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് യു.ഡി.എഫും എൻ.ഡി.എയും ശങ്കർ റൈയെ അധിക്ഷേപിക്കുന്നതെന്നും എൽ.ഡി.എഫ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക