കൊച്ചി: വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളായവരെയും കണ്ടെത്താന്‍ പൊതു ഗതാഗതവാഹനങ്ങളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചതായി ഹൈക്കോടതി.
റോഡുകളെ ശവപ്പറമ്പാക്കാന് അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് പേരാമ്പ്രയില്‍ ബസ്സിടിച്ച് സ്ത്രീ മരിച്ച കേസില്‍ അറസ്റ്റിലായ ബസ് ഡ്രൈവര്‍ സുനീഷ് നല്കിയ ജാമ്യാപേക്ഷയിലായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ക്യാമറയുണ്ടെങ്കില്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത കാണിക്കുകയും അതിലൂടെ അപകടങ്ങള്‍ കുറയ്ക്കാനും കഴിയും. ഇവയില്‍ ആഴ്ചകളോളം ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാനാകും. അപകടത്തിന്റെ യഥാര്‍ഥകാരണവും കുറ്റവാളിയെയും കണ്ടെത്താന്‍ ഇതുവഴി കഴിയും. ഇന്‍ഷുറന്‍സ് പരാതികള്‍ തീര്‍പ്പാക്കാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക