അവസാന നിമിഷം വരെ അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ പിന്തുണച്ചതില്‍ ശരദ് പവാറിന് യാതൊരു പങ്കുമില്ല. അതേസമയം മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത് പവാർ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് ശിവസേന പറയുന്നു.
ഉദ്ദവ് താക്കറെയും ശരദ് പവാറും ഇപ്പോഴും നല്ല ബന്ധത്തിലാണ്. ഇന്നും അവർ കൂടിക്കാഴ്ച നടത്തും. അവർ ഒരുമിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നെന്നും മുതിർന്ന ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റൗത്ത് പ്രതികരിച്ചു.
ഇതേസമയം, അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എന്‍.സി.പി എം.എൽ.എമാരും ഛത്രപതി ശിവാജി മഹാരാജിനെയും മഹാരാഷ്ട്രയെയും അപമാനിച്ചുവെന്നതാണ് വസ്തുതയെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക