മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം അധികാരത്തിലേറുന്നതിന് മുമ്പ് രാഷ്ട്രപതി ഭരണം പിൻവലിച്ചതിലെ നടപടിക്രമങ്ങൾ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് രംഗത്ത് എത്തി.
കേന്ദ്രമന്ത്രി സഭ കൂടാതെ ഒറ്റ രാത്രി കൊണ്ട് എങ്ങനെ സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ച് ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തതെന്ന് കോൺഗ്രസിന്റെ സഞ്ജയ് ഝ ചോദിച്ചത്.
മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, പുലര്‍ച്ചെ 5:47നാണ് മഹാരാഷ്ട്രയിലെ പതിനൊന്ന് ദിവസം നീണ്ടുനിന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചത്.
സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാനായി ശുപാര്‍ശ നടത്തിയ കേന്ദ്ര മന്ത്രിസഭായോഗം ചേർന്നത് എപ്പോഴാണെന്നും, ആരൊക്കെയായിരുന്നു യോഗത്തിലുണ്ടായിരുന്നതെന്നും, യോഗം ചേർന്നതിന്റെ മിനുട്സ് എവിടെയര്ന്നും സഞ്ജയ് ഝാ ചോദിച്ചു.
അതേസമയം, മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ബി.ജെ.പിയുമായി കൈകോര്‍ത്ത എന്‍.സി.പി നേതാവ് അജിത് പവാറിനെ കടന്നാക്രമിച്ച് സഹോദരിയും എന്‍.സി.പി തലവന്‍ ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ രംഗത്ത്.
എന്‍.സി.പിയിലെയും കുടുംബത്തിലെയും വന്‍ വിള്ളലുകള്‍ ചൂണ്ടിക്കാട്ടി സുപ്രിയ വാട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാര്‍ട്ടിയിലും കുടുംബത്തിലും വിള്ളല്‍ വീണിട്ടുണ്ടെന്നായിരുന്നു ആദ്യ സ്റ്റാറ്റസ്. ഇതിന് പിന്നാലെയാണ് ചതിക്കപ്പെട്ടതിന്റെ വേദന സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.
“നിങ്ങൾ ജീവിതത്തിൽ ആരെയാണ് വിശ്വസിക്കുന്നത് … എന്റെ ജീവിതത്തിൽ ഇതുപോലെ ഒരിക്കലും വഞ്ചിക്കപ്പെട്ടിട്ടില്ല… അവനെ പിന്തുണച്ചിരുന്നു, അവനെ സ്നേഹിച്ചിരുന്നു… എന്നിട്ട് എനിക്ക് എന്താ തിരിച്ച് ലഭിച്ചതെന്ന് നോക്കൂ.” – സുപ്രിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക