ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് – സിഡിഎസ്) ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു.
കരസേനാ മേധാവി പദവിയിൽ നിന്ന് നാളെ വിരമിക്കാനിരിക്കെയാണ് ബിപിൻ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്.
സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിഡിഎസ് സർക്കാരിൻറെ സിംഗിൾ പോയിന്റ് അഡ്വൈസർ ആയി പ്രവർത്തിക്കുകയും ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ നേവി എന്നിവയിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ടി അദ്ദേഹം പ്രയത്നിച്ചിട്ടുണ്ട്.
ശനിയാഴ്ച പ്രതിരേധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചീഫ് ഓഫ് ഡിഫൻസിന്റെ പ്രായപരിധി 65 വയസ്സാണെന്ന് അറിയിച്ചിരുന്നു. നേരത്തെ സിഡിഎസിന്റെ പ്രായപരിധി 64 വയസ്സായിരിക്കുമെന്നാണ് സൂചിപ്പിച്ചിരുന്നത്.
1954ലെ ആർമി ചട്ടങ്ങളിലും ഭേദഗതി വരുത്തി. മൂന്നു വർഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക