സംസ്ഥാനത്ത് വിദേശമദ്യവില്‍പ്പനയ്ക്കുള്ള വിലക്ക് നീക്കാൻ സർക്കാർ ഒരുങ്ങുന്നതായി സൂചന . വര്‍ഷങ്ങള്‍ക്കു മുൻപ് ഏര്‍പ്പെടുത്തിയ ‘ഡ്രൈ ഡേ’ സമ്പ്രദായം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം.
എല്ലാ മാസവും ഒന്നാംതീയതി ബിവറേജസ്/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുന്ന തരത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണു സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകും. ശമ്പള ദിവസം കണക്കിലെടുത്താണു പ്രധാനമായും ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകും. ടി. ശിവദാസമേനോന് എക്സൈസ് മന്ത്രിയായിരിക്കേ കൈക്കൊണ്ട തീരുമാനമാണു പിണറായി സര്‍ക്കാര്‍ തിരുത്തുന്നത്.
ഒന്നാംതീയതിക്കു മുൻപ് മദ്യം വാങ്ങിവയ്ക്കുകയോ പിറ്റേന്നു കൂടുതല്‍ മദ്യപിക്കുകയോ ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍, സര്‍ക്കാര്‍ ഇതു സംബന്ധിച്ച കണക്ക് ശേഖരിച്ചിരുന്നു. 31-ാം തീയതിയാണ് ഏറ്റവും കൂടുതല്‍ മദ്യം ചെലവാകുന്നതെന്ന വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വില്‍പ്പനനിരോധനം സംബന്ധിച്ച പുനര്‍വിചിന്തനം. ഒന്നാംതീയതി മദ്യവില്‍പ്പന തടയുന്നതു പ്രഹസനമായി മാറിയെന്നും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്നുമാണു സര്‍ക്കാര്‍ വിലയിരുത്തല്‍. ഡ്രൈ ഡേയുടെ തലേ ദിവസം മദ്യ വില്‍പ്പന ശാലയില്‍ എല്ലാം വലിയ ക്യൂവാണ്. ഇതുകൊണ്ട് കൂടിയാണ് ഇത് മാറ്റുന്നത്.
ഡ്രൈ ഡേ തീരുമാനത്തെ വിനോദസഞ്ചാരമേഖല കാലങ്ങളായി എതിര്‍ത്തുവരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍
ഒന്‍പത്, 10 തീയതികളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപ ഉച്ചകോടിയിലും ഇക്കാര്യം പരാമര്ശിക്കപ്പെടുമെന്നാണു സൂചന. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ അടച്ചു പൂട്ടിയ ബാറുകളെല്ലാം വീണ്ടും തുറക്കാന്‍ ഇടതുപക്ഷം സാഹചര്യം ഒരുക്കിയിരുന്നു.
ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയുള്ള പുതിയ മദ്യനയം ഏറെ ചര്‍ച്ചയായിരുന്നു. മദ്യ മുതലാളിമാര്‍ക്ക്വേണ്ടി നയം മാറ്റിയ സര്‍ക്കാര്‍ ജനങ്ങളെ മറക്കുകയായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തുന്നതായിരുന്നു നയം. 2017 ജൂലൈ ഒന്നിനാണ് പുതിയ നയം പ്രാബല്യത്തില്‍വന്നത്. അതു വരെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കുമാത്രമാണ് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നത്. 2017 ജൂലൈ മുതല്‍ ത്രീസ്റ്റാറിനും അതിനുമുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് (എഫ്.എല്‍- 3) നല്കി മദ്യം സുലഭമാക്കി. എഫ്.എല്‍- 3, എഫ്.എല്‍- 11 ലൈസന്‍സുള്ള റസ്റ്റോറന്റുകളില്‍ മദ്യം വിളമ്ബാനും അനുമതി നല്കി. വിദേശമദ്യ ചട്ടമനുസരിച്ച് നല്കുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ലൈസന്‍സുകള്‍ അനുവദിച്ചു. ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കു ശുദ്ധമായ കള്ള് വിതരണം ചെയ്യാനും അനുവാദം നല്കി.
സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ മദ്യവില്പന ശാലകളും യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ റോഡിന്റെ പേര് മാറ്റി ഇവയ്ക്ക് അതേ താലൂക്കില്‍ ദേശീയ, സംസ്ഥാന പാതയോരത്തുനിന്ന് 500 മീറ്റര്‍ മാറി പ്രവര്‍ത്തിക്കാന്‍ ഇടത് സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മിക്ക ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കാന്‍ അവസരം ഒരുക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക