ട്രാഫിക് നിയന്ത്രണം സ്വകാര്യവല്ക്കരിക്കാന് നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 180 കോടി രൂപയുടെ പദ്ധതി സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നത് വന്‍ അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.
ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴയീടാക്കുന്ന ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റ് പദ്ധതിയിലാണ് അഴിമതി ആരോപണം. യോഗ്യതയില്ലാത്ത മീഡിയട്രോണിക്സ് എന്ന കമ്പനിക്ക് കരാര്‍ ഉറപ്പിച്ചുകഴിഞ്ഞു. മീഡിയട്രോണിക്സിന് പിന്നിലും വിവാദ കമ്പനി ഗ്യാലക്സോണാണ്. പിരിച്ചെടുക്കുന്ന 90 ശതമാനം തുകയും സ്വകാര്യ കമ്പനിക്ക് നല്‍കുന്നതാണ് പദ്ധതിയെന്നും ചെന്നിത്തല ആരോപിച്ചു.
കേന്ദ്ര കമ്പനി മന്ത്രാലയത്തിന്റെ കരിമ്പട്ടികയിലുള്ള ഗാലക്സോണ്‍ സിംസ് പദ്ധതിയുടെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അയോഗ്യരാണ്. കരാര്‍ റദ്ദാക്കണം. പൊലീസിലെ തോക്കും വെടിയുണ്ടയും കാണാതായത് ആഭ്യന്തര സെക്രട്ടറി അന്വേഷിച്ചിട്ട് എന്തു കാര്യമെന്നും ചെന്നിത്തല ചോദിച്ചു. അദ്ദേഹം കൂടി അറിഞ്ഞല്ലേ ഇതൊക്കെ കാണാതായത്. ഇത്രയും ദിവസം കാണാതിരുന്ന തോക്ക് ഇപ്പോള്‍ എങ്ങനെ കിട്ടിയെന്ന് കൂടി സി.ബി.ഐ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാംഗത്തെ സ്പീക്കര്‍ സംശയിക്കാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. വസ്തുനിഷ്ഠമായാണ് പി.ടി തോമസ് അഴിമതി ആരോപണം ഉന്നയിച്ചത്. സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലും പി.ടി തോമസ് പറഞ്ഞതും ഒന്നായത് യാദൃച്ഛികമായാണ്. സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നു എന്ന് സ്പീക്കര്‍ പറഞ്ഞത് അനുചിതമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക