വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ ആസ്ഥാനമായുള്ള രാജ്യാന്തര ഏജന്‍സിയായ ഫ്രീഡം ഹൗസിെന്റ ലോക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യരാജ്യങ്ങളില്‍ ഏറ്റവും വലിയ ഇടിവ് സംഭിച്ചത് ഇന്ത്യക്കാണ്.
ഫ്രീഡം ഇന്‍ ദി വേള്‍ഡ് 2020 റിപ്പോര്‍ട്ട് പ്രകാരം സ്വാതന്ത്ര്യമുള്ള 85 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 83ാം സ്ഥാനത്താണുള്ളത്. ഇൗ വിഭാഗത്തില്‍ തിമൂറും തുനീഷ്യയും മാത്രമാണ് ഇന്ത്യക്ക് പിന്നിലായുള്ളത്. ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുമ്ബില്‍. ഏറ്റവും മോശം ജനാധിപത്യരാജ്യങ്ങളിലൊന്നില് ഇന്ത്യയെ ഉള്‍പ്പെടുത്തിയ ഫ്രീഡം ഹൗസ് മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ഭീഷണിയാണെന്നും സൂചിപ്പിക്കുന്നു.
സി.എ.എ, എന്‍.ആര്.സി, ആര്‍ട്ടിക്കിള്‍ 370െന്റ റദ്ദാക്കല്‍, ഇന്റര്‍നെറ്റ് വിേഛദനം തുടങ്ങിയ കാരണങ്ങളാണ് ഇന്ത്യയെ പിറകോട്ടടിപ്പിച്ചത്. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഇന്‍ര്‍നെറ്റ് നിരോധനം ഒരു ജനാധിപത്യരാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ ഭീകരതയാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടി. മുസ്ലിം വിരുദ്ധ നടപടികളില്‍ ഇന്ത്യയും ചൈനയും ഒരേ തൂവല്‍ പക്ഷികളാണെന്നും സര്‍വേ പറയുന്നു.
മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹിന്ദുദേശീയ വാദ നടപടികള്‍ രാജ്യത്തുള്ള മുസ്ലിംകളെ ബാധിക്കുന്നുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടി. രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ വലിയ ഭീഷണി നേരിടുന്നുവെന്നും സര്‍വേ അഭിപ്രായപ്പെട്ടു. 1941ല്‍ സ്ഥാപിച്ച ഫ്രീഡം ഹൗസ് ലോകത്തെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക