ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപേക്ഷിച്ചേക്കുമെന്നും ഇങ്ങനെയാണെങ്കില്‍ അടുത്ത സീസണ് ഐപിഎല്ലിന് മുന്നോടിയായി നടക്കേണ്ട താരങ്ങളുടെ മെഗാ ലേലം 2022 സീസണിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ട്. 2018 ലായിരുന്നു അവസാനമായി ഐപിഎല്ലില്‍ മെഗാ ലേലം നടന്നത്.
മൂന്ന് വര്‍ഷത്തേക്കായിരുന്നു 2018ലെ ലേലത്തില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ താരങ്ങളെ സ്വന്തമാക്കിയത്. 2020 സീസണ് ശേഷം ടീമുകളുമായുള്ള താരങ്ങളുടെ കരാറുകള്‍ അവസാനിക്കും. മെഗാലേലത്തില്‍ മൂന്ന് മുതല്‍ അഞ്ച് വരെ താരങ്ങളെ മാത്രം ടീമില്‍ നിലനിര്‍ത്താനേ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കൂ.
എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ ഉപേക്ഷിക്കുകയാണെങ്കില്‍ മെഗാ ലേലത്തിന് ശേഷം മൂന്ന് സീസണുകളില്‍ അതാത് ടീമുകള്‍ക്ക് വേണ്ടി കളിക്കാന്‍ താരങ്ങള്‍ക്ക് കഴിയില്ല. ഇതിനാലാണ് ഇക്കുറി ഐപിഎല്‍ നടന്നില്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കേണ്ട മെഗാ ലേലവും മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.
“ഐ.പി.എല്‍ ഇൗ വര്‍ഷം നടക്കില്ല. അടുത്ത വര്‍ഷമായിരിക്കും സംഭവിക്കുക. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യം നമുക്ക് അറിയാം. ആര്‍ക്കും സ്റ്റേഡിയത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഐ.പി.എല്‍ അടുത്ത വര്‍ഷം കളിക്കുന്നതാണ് നല്ലത് “-ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
വിദേശ താരങ്ങള്‍ക്ക് വിസ നല്‍കാത്ത സാഹചര്യവും ആസ്ട്രേലിയ അവരുടെ അതിര്‍ത്തി ആറ് മാസത്തേക്ക് അടച്ച സംഭവവുമൊക്കെ പരിഗണിക്കുമ്ബോള്‍ ഐ.പി.എല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ മത്സരം ഇൗ വര്‍ഷം നടത്താന്‍ വിദൂര സാധ്യത പോലുമില്ല. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ നടത്തേണ്ട മെഗാ താരലേലവും ഒരു വര്‍ഷം നീട്ടിവെച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക