തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരീക്ഷകളുടെ തീയതി നിശ്ചയിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. അതു സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ നീതി മെഡിക്കല്‍ സ്റ്റോര്‍ വഴി മരുന്നുകള്‍ അത്യാവശ്യ ഘട്ടത്തില്‍ വീടുകളില്‍ എത്തിക്കാമെന്ന് കണ്‍സ്യൂമര്‍ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകളുടെ ആദ്യ ബാച്ച് എത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. 1000 കിറ്റുകളാണ് ആദ്യ ബാച്ചില്‍ എത്തിയത്. തിരുവനന്തപുരത്താണ് കിറ്റുകള്‍ ആദ്യം എത്തിയത്. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കുകയാണ്. ഇതിലൂടെ രണ്ട് മണിക്കൂറിനകം കൊവിഡ് 19 പരിശോധനാ ഫലം ലഭിക്കും. ഇന്ന് മാത്രം 154 പേര് ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക