കണ്ണൂര്‍: അഴീക്കോട് സ്കൂളില്‍ നിന്ന് 25 ലക്ഷം കോഴ വാങ്ങിയ കേസില്‍ കെഎം ഷാജി എംഎല്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുവാദം കിട്ടിയത് കഴിഞ്ഞ മാസം 16 ന്. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് തുടരന്വേഷണത്തിന് അനുവാദം തേടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കഴിഞ്ഞ നവംബര്‍ മാസത്തിലാണ്.
അതേസമയം കെഎം ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ കെഎം ഷാജി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് കേസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം ആരോപണങ്ങള്‍ തള്ളി കെഎം ഷാജി രംഗത്തെത്തി. പിണറായി വിജയനെ നേരിട്ട് വിമര്‍ശിച്ചതോടെ ഇനി ഇന്നോവ കാറും, മാഷ അള്ളാ സ്റ്റിക്കറും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പരാതി അടിസ്ഥാനമില്ലാത്തതാണ്. അഴീക്കോട് സിപിഎമ്മിന്റെ ശക്തികേന്ദ്രമായ വന്‍കുളത്തുവയല്‍ എന്ന സ്ഥലത്തുള്ള സ്കൂളാണിത്. 200 പേരുള്ള കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ്മെന്റ്. അവിടെ നിന്ന് 25 ലക്ഷം രൂപ ഞാന്‍ വാങ്ങിയെന്ന് പറഞ്ഞാല്‍ അത് ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക