മണ്ണാര്‍ക്കാട് : യുഡിഎഫ് ഭരണമുള്ള തച്ചമ്ബാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനത്തില്‍ തിരിമറി, വിജിലന്‍സ് അന്വേഷണമാരംഭിച്ചു. ദേശബന്ധു സ്കൂളില്‍ നിന്ന് കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് നല്കിയ 1221.45 കിലോ അരി യുഡിഎഫ് ഭരണസമിതി മറിച്ച് വിറ്റ വിഷയത്തിലാണ് അന്വേഷണ നടപടികള്‍ ആരംഭിച്ചത്. ഇക്കഴിഞ്ഞ 2 ന് സ്കൂള്‍ നല്കിയ അരി യുഡിഎഫ് ഭരണസമിതി ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് നൗഷാദ്ബാബുവിന്റെ നേതൃത്വത്തില്‍ മറിച്ച് വില്‍ക്കുകയാണുണ്ടായതെന്ന് കാണിച്ച് സിപിഎം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 14 ന് വിഷയത്തില്‍ സിപിഎം ഇടപെട്ടപ്പോള്‍ പുഴുവരിച്ച അരി മാറ്റി എടുക്കാന്‍ കൊടുത്തുവെന്നും, ഇത്രെയേറെ അധികം അരി സൂക്ഷിക്കാന്‍ പഞ്ചായത്തില്‍ സ്ഥലമില്ലാത്തതു കൊണ്ടുമാണ് എന്ന വിചിത്ര വാദമാണ് യുഡിഎഫ് ഉന്നയിച്ചത്. തുടര്‍ന്ന് അഴിമതിയുടെ വാര്‍ത്ത പത്ര ദൃശ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ 15 ന് പഞ്ചായത്ത് കെട്ടിട സമുച്ചയത്തിന്റെ ഭാഗമായ കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ 23 ചാക്ക് അരി ഇറക്കി തടിയൂരാന്‍ ശ്രമവും നടത്തി. ഇതാവട്ടെ കിച്ചന്റെ സ്റ്റോക്ക് റജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുമില്ല. അഴിമതി പുറത്തായതോടെ യുഡിഎഫ് ന്യായീകരണങ്ങളുമായി പ്രാദേശിക ചാനലുകളില്‍ നിരന്നു. സിപിഐഎം അംഗം കെ വിജയന് , വിളിലന്സ് ഡിവൈഎസ്പി യ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരനില്‍ നിന്നും, ദേശബന്ധു സ്കൂള്‍ അധികൃതരില്‍ നിന്നും മൊഴിയെടുത്തു.തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലെത്തി പരിശോധന നടത്തി. അഴിമതിക്കാരെ പുറത്തു കൊണ്ടുവരാന്‍ നിയമപരമായ തുടര്‍ നടപടികളുമായി സിപിഐഎം മുന്നോട്ട് പോകുമെന്ന് ലോക്കല്‍ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക