ബംഗളുരു: മാവോയിസ്റ്റ് വിരുദ്ധ ‘കോബ്ര’ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന സി.ആര്.പി.എഫ് കമാന്‍ഡോയെ പിടികൂടി മര്‍ദ്ദിച്ച്, ചങ്ങലയ്ക്കിട്ട് കര്‍ണാടക പൊലീസ്. ജവാന് കൊവിഡ് പ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും മാസ്ക് ധരിച്ചില്ലെന്നും പറഞ്ഞുകൊണ്ടാണ് സിവിലിയന്‍ വേഷത്തിലായിരുന്ന സച്ചിന് സാവന്ത് എന്ന ജവാനെ ഏപ്രില്‍ 23ന് പൊലീസ് പിടികൂടിയത്.
കര്‍ണാടകയിലെ ബെലഗാവി സ്വാദേശിയായ ജവാനെ പൊലീസ് നഗ്നപാദമായി സ്റ്റേഷനിലേക്ക് നടത്തുകയും ചങ്ങലയ്ക്കിട്ട് വെറും നിലത്ത് ഇരുത്തുകയും ചെയ്തിരുന്നു. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിട്ടുമുണ്ട്. എന്നാല്‍ ജവാനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം മോശം ഭാഷ ഉപയോഗിച്ചെന്നും കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചുവെന്നും ആക്രമണത്തിന് മുതിര്‍ന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.
തങ്ങള്‍ സി.ആര്.പി.എഫ് ജവാനെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും കര്‍ണാടക പൊലീസ് പറയുന്നുണ്ട്. സി.ആര്.പി.എഫ് അധികാരക്രമത്തെ പൊലീസിന് അറിവുണ്ടായിരുന്നുവെങ്കില്‍ ഈ ‘നിര്‍ഭാഗ്യകരമായ സാഹചര്യം’ ഒഴിവാക്കാമായിരുന്നുവെന്ന് സി.ആര്.പി.എഫ് പ്രതികരിച്ചു. വിഷയത്തില്‍ കര്‍ണാടക പൊലീസ് മേധാവിയെ സമീപിക്കുമെന്നും അന്വേഷണം നടത്തുമെന്നും സി.ആര്.പി.എഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക