കൊല്ലം: സമാനതകളില്ലാത്ത ക്രൂരതയാണ് കാമുകിയായ സുചിത്ര പിള്ളയുടെ മൃതദേഹത്തോടു പോലും പ്രതി ചെയ്തത്. കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഒരു ദിവസം മൃതദേഹത്തിനൊപ്പം ഒരേ പുതപ്പിനടിയില്‍ പ്രശാന്ത് കിടന്നുറങ്ങിയത്. കൊല്ലം പള്ളിമുക്കിലെ ബ്യൂട്ടിഷ്യന് അക്കാഡമിയില്‍ നിന്നും ഇറങ്ങി കഴിഞ്ഞ മാര്‍ച്ച് 17 നാണ് സുചിത്ര പിള്ള കാമുകന് പ്രശാന്തിനൊപ്പം പാലക്കാടേയ്ക്ക് പോയത്. മൂന്നുദിവസത്തോളം പാലക്കാട് മണലി ശ്രീറാംനഗറിലെ വിഘ്നേശ് ഭവനില്‍ കഴിഞ്ഞ ഇരുവരും ഇരുപതാംതീയതി വൈകിട്ടോടെ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.
പ്രശാന്തില്‍ നിന്ന് തനിയ്ക്കൊരു കുട്ടിയെ വേണമെന്ന നിര്‍ബ്ബന്ധമാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്ന് പ്രതിപ്രശാന്ത് സുചിത്രയെ മര്‍ദ്ദിക്കുകയും കട്ടിലിന് സമീപമുള്ളമേശമേല്‍ ഇരുന്ന എമര്‍ജന്‍സി ലാമ്ബിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി സുചിത്രയെകൊലപ്പെടുത്തുകയുമായിരുന്നു.
പ്രശാന്തില്‍ നിന്ന് തനിയ്ക്കൊരു കുട്ടിയെ വേണമെന്ന നിര്‍ബ്ബന്ധമാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്ന് പ്രതിപ്രശാന്ത് സുചിത്രയെ മര്‍ദ്ദിക്കുകയും കട്ടിലിന് സമീപമുള്ളമേശമേല്‍ ഇരുന്ന എമര്‍ജന്‍സി ലാമ്ബിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി സുചിത്രയെകൊലപ്പെടുത്തുകയുമായിരുന്നു. 20ന് വൈകിട്ട് 6.30നും 7നുംഇടയിലാണ് കൊലപാതകം നടന്നത്. കൊലയ്ക്കുശേഷം മൃതദേഹം കട്ടിലില്‍ തന്നെ കിടത്തിയ പ്രതി തുടര്‍ന്ന് അത്താഴം കഴിക്കുകയും മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഒരേ പുതപ്പിനടിയില്‍ കിടന്നുറങ്ങുകയും ചെയ്തു. 21ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ഉണര്‍ന്ന പ്രതിപ്രഭാതകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പാലക്കാട് നഗരത്തിലേയ്ക്ക് പോയി. കയ്യില്‍ കരുതിയ കുപ്പിയില്‍ പെട്രോളും വാങ്ങിയാണ് ഇയാള്‍ മടങ്ങിയെത്തിയത്.
സുചിത്രയുടെ മൃതദേഹം തനിക്ക് ഒറ്റയ്ക്ക് എടുത്തുയര്‍ത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇയാള്‍ വെട്ടുകത്തികൊണ്ട് ആദ്യം കാല്പാദങ്ങള് മുറിച്ചുമാറ്റുകയും തുടര്‍ന്ന് മുട്ടിന് മുകളില്‍ വച്ച് കാല് മുറിക്കുകയും ചെയ്തു. രക്തം ഒഴുകുന്ന മൃതശരീരത്തിനരികില്‍ ഒരു പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടിയ പ്രതി രാത്രി പത്തുമണിയോടെ മുറിച്ചു മാറ്റിയ കാലിന്റെ ഭാഗങ്ങളുമായി വീടിനു പിന്നിലെ വയലിലെത്തി. തുടര്‍ന്ന് പെട്രോളൊഴിച്ച് ഇവ കത്തിക്കാന്‍ ശ്രമിച്ചു. ഈര്‍പ്പംനിറഞ്ഞ മണ്ണില്‍ ശരീരഭാഗങ്ങള്‍ പൂര്‍ണ്ണമായും കത്താതിരുന്നതോടെ വീട്ടില്‍ മടങ്ങിയെത്തിയ ഇയാള്‍ പിക്ക് ആക്സുമായെത്തി വയലില്‍ കുഴിയെടുത്തു. തുടര്‍ന്ന് മൃതദേഹം ചുമന്ന് കുഴിയിലെത്തിച്ച് മണ്ണിട്ട് മൂടി. അതിനുമുകളില്‍ കല്ലുകള്‍ അടുക്കി ഉറപ്പിച്ച ശേഷം വീണ്ടും മണ്ണിടുകയും കാട് വെട്ടി ഈ ഭാഗം മറയ്ക്കുകയുംചെയ്തു. തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങിയെത്തിയ ഇയാള്‍ ചോരക്കറകള്‍ തുടച്ച് മുറി വൃത്തിയാക്കാന്‍ ശ്രമിച്ചതായും പൊലിസ് കണ്ടെത്തി.
മകളുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മാതാവ് വിജയലക്ഷ്മികൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ ടി.നാരായണന് പരാതി നല്‍കുകയും കേസ്ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. എ.സി.പി. ഡി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് തുടര്‍ന്ന് കേസന്വേഷിച്ചത്. എ സിപിയുടെ നിര്‍ദ്ദേശാനുസരണം പ്രമാദമായ രഞ്ജിത് ജോണ്സണ് വധക്കേസിലൂടെശ്രദ്ധേയനായ സൈബല്‍ സെല്‍ എസ് ഐ വി. അനില്‍കുമാറും സംഘവും പ്രതിപ്രശാന്തിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയും ഇയാളുടെ പണമിടപാട ്സംബന്ധിച്ച് ബാങ്ക് അക്കൗണ്ട് പരിശോധിക്കുകയും ചെയ്തു. സുചിത്ര പിള്ള പ്രശാന്തിന് രണ്ടര ലക്ഷം രൂപയോളം കൈമാറിയതായി കണ്ടെത്തുകയും തുടര്‍ന്ന് ഇയാളുടെ അക്കൗണ്ട് ഫ്രീസ് ചെയ്ത പൊലിസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഒരു കുഞ്ഞ് വേണമെന്ന തന്റെ ആഗ്രഹത്തിനു കൂട്ടുനിന്നില്ലെങ്കില്‍ കുടുംബജീവിതം തകര്‍ക്കുമെന്ന ഭീഷണിയും പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സുചിത്രയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പൊലിസിനോട് വെളിപ്പെടുത്തി. മുന്‍കൂട്ടി തയ്യാറാക്കിയപദ്ധതിയനുസരിച്ചാണ് പ്രതി മാതാപിതാക്കളെ സ്വദേശമായ വടകരയിലേയ്ക്ക് മടക്കി അയച്ചത്. തുടര്‍ന്ന് ഭാര്യയെ കൊല്ലം കൂനമ്ബായിക്കുളം ക്ഷേത്രത്തിനുസമീപമുള്ള വീട്ടില്‍ എത്തിച്ച ശേഷം ഇയാള്‍ പള്ളിമുക്കിലെത്തി സുചിത്രയെ ഒപ്പംകൂട്ടി പാലക്കാടേയ്ക്ക് മടങ്ങുകയായിരുന്നു.
സുചിത്രയുടെ തിരോധാനത്തില്‍ സംശയം തോന്നിയ പൊലിസ് പ്രശാന്തിനെപലതവണ ചോദ്യം ചെയ്തെങ്കിലും അന്വേഷണം വഴിതെറ്റിക്കുന്ന തരത്തിലുള്ളമൊഴികളാണ് ഇയാള്‍ നല്‍കിയിരുന്നത്. കൊല്ലത്തുനിന്നും പാലക്കാടേയ്ക്ക് വരുന്നവഴിയില്‍ തൃശൂര്‍ ബൈപാസില്‍ വച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട സുചിത്ര തുടര്‍ന്ന് മറ്റൊരു ഓട്ടോയില്‍ കയറി പോയതായി ഇയാള്‍ പൊലിസിനെതെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയശാസ്ത്രീയമായ അന്വേഷണത്തില്‍ മാര്‍ച്ച് 20 ന് അവസാനമായി സുചിത്ര മാതായ വിജയലക്ഷ്മിയെ വിളിച്ചത് പാലക്കാട് മണലി എന്ന സ്ഥലത്തുനിന്നാണെന്ന്പൊലിസ് കണ്ടെത്തി. ഇതോടെയാണ് ഇയാള്‍ നുണ പറയുന്നതാണെന്ന് പൊലിസ് ഉറപ്പിച്ചത്.
സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൂടി ലഭിച്ചതോടെപ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലത്തെത്തിച്ച പ്രതിയെ കോടതി റിമാന്റ്ചെയ്തു. ഇയാളെ അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുഖത്തലയില്‍നിന്ന് കാണാതായ യുവതിയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ കാരണമായത് മാതാവ് വിജയലക്ഷ്മി നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ്. മകളെ കാണാനില്ലെന്നു കാട്ടി കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇവര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നിട്ടും അന്വേഷണ പുരോഗതി ഇല്ലാതായതോടെയാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് കോടതിയില്‍ എത്തിയപ്പോഴാണ് സിറ്റി പൊലീസ് കമ്മിഷണര്‍ കൊട്ടിയം പൊലീസില്‍നിന്ന് അന്വേഷണം എ.എസ്പി.യുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെ ഏല്‍പ്പിച്ചത്. കൊല്ലപ്പെട്ട സുചിത്രയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രശാന്തിനെ വലയില്‍ കുടുക്കിയത്. കേസ് വഴിതിരിച്ചുവിടുന്നതിനായി ഇയാള്‍ പൊലീസിനോട് പല കള്ളക്കഥകളും പറഞ്ഞിരുന്നു.
മഹാരാഷ്ട്ര സ്വദേശിയായ രാംദാസ് എന്നയാളൊടൊപ്പമാണ് സുചിത്ര പോയതെന്നും ആലുവയില്‍നിന്ന് കാറില്‍ കയറിയ ഇയാളെയും സുചിത്രയെയും മാര്‍ച്ച് ഇരുപതാംതീയതി രാത്രിയില്‍ മണ്ണുത്തിയില്‍ ഹൈവേയില്‍ ഇറക്കിവിട്ടുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് പാലക്കാട് മണലിയില്‍ ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടും പരിസരവും അരിച്ചുപെറുക്കി പരിശോധന നടത്തി. കൊലപാതകം നടന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചത് ഇവിടെനിന്നാണ്. സംഗീത അദ്ധ്യാപകനായിരുന്ന പ്രശാന്തിന് ലക്ഷക്കണക്കിന് രൂപ ഇവര്‍ നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാമ്ബത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായതായാണ് നിഗമനം.
സമൂഹത്തില്‍ ഏറെ ബഹുമാന്യരായ നടുവിലക്കര ശ്രീവിഹാറില്‍ റിട്ട. ബി.എസ്.എന്‍.എല്‍. എന്‍ജിനീയര്‍ ശിവദാസന്‍ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളാണ് സുചിത്ര. സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കള്‍ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കള്‍ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്. കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര. രണ്ട് തവണ വിവാഹിതയായ സുചിത്ര കൊല്ലത്തെ ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അക്കാദമിയില്‍ ബ്യൂട്ടീഷ്യന് ട്രെയിനിയായിരുന്നു. മാര്‍ച്ച് പതിനേഴിന് വൈകീട്ട് നാലുമണിയോടെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ആലപ്പുഴയില്‍ ഭര്‍ത്തൃഗൃഹത്തിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക