മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ കണ്ണൂരിലെത്തി.1600 പേരുള്ള ട്രെയിനിലെ 400 പേര് കണ്ണൂരില്‍ ഇറങ്ങി. 4 ജില്ലകളിലെ യാത്രക്കാരാണ് കണ്ണൂരില്‍ ഇറങ്ങിയത്. ഇവരെ 15 ബസുകളില്‍ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും. ഇവരില്‍ മിക്കവരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നതിനാല്‍ ഇവരുടെയെല്ലാം പേര് വിവരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് രജിസ്റ്റര്‍ ചെയ്യണം.
യാത്ര ചെയ്യുന്നവരില്‍ മിക്കവരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നും ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും കണ്ണൂര്‍ ജില്ലാ കലക്ടര്‍ പറഞ്ഞിരുന്നു.1600 പേര് വരുമ്ബോള്‍ പാസഞ്ചേഴ്സ് ലിസ്റ്റും സംസ്ഥാനത്തിന്റെ കൈയ്യില്‍ ഇല്ല. ട്രെയിനിന് കണ്ണൂരാണോ കാസര്‍കോടാണോ സ്റ്റോപ്പ് എന്ന കാര്യത്തില്‍ രാവിലെ വരെ ആശയക്കുഴപ്പം ഉണ്ടായിരുന്നു.കണ്ണൂരിന് ശേഷം തൃശൂര്‍,ഷൊര്‍ണൂര്‍ എറണാകുളം തിരുവനന്തപുരം സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.ട്രെയിനിന് കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചതടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് അറിയിപ്പ് കിട്ടിയത്. വൈകിയാണെങ്കിലും പരിശോധനക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു.
കേരളത്തിലെയും ദേശീയ തലത്തിലെയും കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ട്രെയിന്‍ ഏര്‍പ്പാടാക്കിയതെന്ന് നേരത്തെ മഹാരാഷ്ട്രയിലെ റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാലാസാഹേബ് തോറാട്ട് ട്വിറ്ററില്‍ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക