ന്യൂഡല്‍ഹി: ജനങ്ങളെ പിഴിഞ്ഞ് കമ്പനികള്‍. രാജ്യത്ത് തുടര്‍ച്ചയായ 17ാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്. ഇതോടെ രാജ്യത്ത് 17 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 9 രൂപ 50 പൈസയും പെട്രോളിന് 8 രൂപ 52 പൈസയും വര്‍ധിപ്പിച്ചു.
സംസ്ഥാനത്ത് പെട്രോള്‍ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 81.28 രൂപയും ഡീസലിന് 76.12 രൂപയുമാണ് തിങ്കളാഴ്ച രാത്രിയിലെ വില. കൊച്ചിയില്‍ ചൊവ്വാഴ്ച മുതല്‍ ലിറ്റര്‍ പെട്രോളിന് 80.02 ഉം ഡീസലിന് 75.27 രൂപയും നല്‍കണം.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും എണ്ണ കമ്പനികള്‍ ഇന്ധന വിലകൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ജൂണ്‍ ഏഴു മുതലാണ് വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. നാലര മാസത്തിനിടെ ഏറ്റവും കൂടിയ നിരക്കിലാണിപ്പോള്‍ ഇന്ധന വില.
കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വിലവര്‍ധനവിന് എണ്ണകമ്പനികള്‍ പറയുന്ന ന്യായം. മേയ് അഞ്ചിന് എണ്ണവില വീപ്പക്ക് 20 ഡോളറായി ഇടിഞ്ഞപ്പോള്‍ രാജ്യത്ത് ഇന്ധന വില കുറക്കാന്‍ കേന്ദ്രം തയാറായില്ല. പകരം പ്രത്യേക എക്സൈസ് തീരുവയും റോഡ് സെസും കൂട്ടി. മാര്‍ച്ച് 14ന് പെട്രോളിെന്റയും ഡീസലിന്റെയും തീരുവ മൂന്നു രൂപ വീതവും കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക