കൊവിഡ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഗവണ്മെന്റ് ഉദ്യോഗസ്ഥരായ ആരോഗ്യ വിദഗ്ധരും തമ്മിലുള്ള ദീര്‍ഘകാല പിരിമുറുക്കങ്ങള്‍ പരസ്യ പോരിലേക്ക് നീങ്ങുന്നു. ആധുനിക കാലത്തെ ഏറ്റവും വലിയ മഹാമാരിക്കെതിരെ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കൈമെയ് മറന്നു പോരാടിക്കൊണ്ടിരിക്കുമ്ബോള് അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലിയ താത്പര്യമോ ഗ്രാഹ്യമോ കാണിക്കാത്ത ഒരു പ്രസിഡന്റിനൊപ്പം നില്ക്കുകയെന്നത് വളരെ ശ്രമകരമാണെന്ന വികാരമാണ് പ്രധാനമായും ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉയരുന്ന വികാരം.
അഞ്ച് മാസത്തിനിടെ 1,30,000-ത്തിലധികം അമേരിക്കക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ മുന്‍നിര പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗസിയെപ്പോലുള്ള വിദഗ്ധരുടെ ഉപദേശത്തെ ട്രംപ് വിശ്വസിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ല എന്നത് പുതിയ കാര്യമല്ല. തന്റെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ യോഗത്തില്‍ മാസങ്ങളായി പ്രസിഡന്റ് പങ്കെടുത്തിട്ട്. വൈറ്റ് ഹൗസിന് പുറത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന നിര്‍ണ്ണായക യോഗത്തില്‍ നിന്നുപോലും ട്രംപ് വിട്ടു നിന്നു.
എന്നാല്‍ ട്രംപിന് ഫൗസിയടക്കമുള്ള ആരോഗ്യ വിദഗ്ദ്ധരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട് എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി പറഞ്ഞത്. എന്നാല്‍ ഫൗസി ടെലിവിഷനിലൂടെ രോഗത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനോട് ട്രംപിന് ശക്തമായ വിയോജിപ്പുണ്ട്. അതദ്ദേഹം പല യോഗങ്ങളിലും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അതേസമയം, ട്രംപിന്റെ സഹായികളില്‍ പലരും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനെ മാസങ്ങളായി ആഴത്തിലുള്ള സംശയത്തോടെയാണ് വീക്ഷിക്കുന്നത്. തുടക്കത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയും രോഗത്തെ പിടിച്ചു കെട്ടുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടുവേന്നാണ് അവരുടെ അനുമാനം. രാജ്യത്തുടനീളം കേസുകള്‍ വര്ദ്ധിച്ചുകൊണ്ടിരിക്കുമ്ബോഴും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് തുടരെത്തുടരെ വരുത്തിക്കൊണ്ടിരിക്കുന്ന വീഴ്ചകള്‍ നവംബറില്‍ നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക