കണ്ണൂര്‍: അമ്മയുടെ ജീവന് രക്ഷിക്കാന്‍ ശസ്ത്രക്രിയക്ക് പണം തേടി സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച വര്‍ഷ എന്ന പെണ്‍കുട്ടിയെ മമലയാളികള് മറന്നിട്ടുണ്ടാകില്ല. വീഡിയോ വൈറലായതോടെ 50 ലക്ഷത്തിലധികം രൂപയാണ് വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ തുക ഉപയോഗിച്ച് കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വര്‍ഷയുടെ അമ്മയ്ക്ക് കരള്‍ മാറ്റിവെച്ചിരുന്നു. വര്‍ഷയുടെ കരളായിരുന്നു അമ്മയ്ക്ക് വേണ്ടി മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വര്‍ഷ വീണ്ടുമെത്തുകയാണ്. കരായാന്‍ കാരണക്കാര്‍ അന്ന് സഹായിക്കാന്‍ ഒപ്പം നിന്നവര്‍ തന്നെ.
വര്‍ഷയ്ക്ക് ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് ഇവര്‍ ഇപ്പോള്‍ ഈ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. ഫോണില്‍ വിളിച്ച് ഒട്ടേറെ പേര് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാന്‍ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വര്‍ഷ വീഡിയോയില്‍ പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന് കേച്ചേരി എന്നയാളുടെ പേരെടുത്ത് പറഞ്ഞാണ് വര്‍ഷ വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
അമ്മയുടെ ചികില്‍സയ്ക്കായി ലഭിച്ച പണത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയില്‍ തന്നെ തുടരേണ്ട അവസ്ഥയിലാണ് വര്‍ഷ.അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നല്‍കാമെന്ന് പറഞ്ഞിട്ടും ഇവര്‍ സമ്മതിക്കുന്നില്ലെന്ന് വര്‍ഷ പറയുന്നു. ഇതേ ആശുപത്രിയില്‍ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികില്‍സയ്ക്ക് ആവശ്യമായ പണം, തനിക്ക് ലഭിച്ച പണത്തില്‍ നിന്നും വര്‍ഷ നല്‍കിയിരുന്നു. ആ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നെന്നും വര്‍ഷ പറയുന്നു.
https://www.facebook.com/100049594179347/videos/151692829827189/
പ്രതികരിക്കാൻ ഇവിടെ എഴുതുക