സച്ചിന് പൈലറ്റിനും കൂടെയുള്ള എം.എല്‍.എമാര്‍ക്കുമെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് രാജസ്ഥാന് ഹൈക്കോടതി. സച്ചിൻ ഹര്‍ജി പരിഗണിച്ച് നിയമസഭ സ്പീക്കര്‍ സി.പി ജോഷിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ അനുവദനീയമാണെന്നും അതിനെ മൂല്യമില്ലാത്ത കൂറുമാറലായി പരിഗണിക്കരുതെന്നും പൈലറ്റിനും 18 വിമത എംഎല്‍എ.മാര്‍ക്കും വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാല്‍വേ കോടതിയില്‍ പറഞ്ഞു.
നേരത്തെ കൂറുമാറ്റ നിയമപ്രകാരം നടപടി എടുക്കാതിരിക്കാന്‍ സ്പീക്കര്‍ സച്ചിനും 18 വിമത എം.എല്‍.എമാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സച്ചിനും എം.എല്‍.എമാരും കോടതിയെ സമീപിച്ചത്.
അയോഗ്യത നോട്ടീസ് സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ സി .പി ജോഷി തീരുമാനമെടുക്കുന്നതിന് മുമ്പ് കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് രാജസ്ഥാന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അയോഗ്യത അറിയിപ്പുകള് സംബന്ധിച്ച നടപടി ചൊവ്വാഴ്ച വൈകുന്നേരം വരെ നീട്ടിവെക്കാന്‍ കോടതി കഴിഞ്ഞ ആഴ്ച സ്പീക്കറോട് നിര്‍ദ്ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച രാവിലെയാണ് കേസിന്റെ വാദം പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക