ഗുണ്ടൂര്‍: മാസ്ക് ധരിക്കാത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചിറള ടൗണില്‍ നിന്ന് ജൂലൈ 18ന് കസ്റ്റഡിയിലെടുത്ത വൈ. കിരണ്‍ കുമാര്‍ ആണ് മരിച്ചത്. മാസ്കും ഹെല്‍മറ്റും ധരിക്കാതെ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുേമ്ബാളാണ് കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റാണ് കിരണ്‍ മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. അതേസമയം, സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ജീപ്പില്‍ നിന്ന് ചാടിയതിനെ തുടര്‍ന്നാണ് കിരണിെന്റ തലക്ക് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. സുഹൃത്ത് ഷൈനി എബ്രഹാമിനൊപ്പം ബൈക്കില്‍ വരുേമ്ബാള്‍ കോത്തപേട്ട ചെക്പോസ്റ്റില്‍ വെച്ച് കോണ്‍സ്റ്റബിള്‍ റാമി റെഡ്ഡിയാണ് മാസ്കും ഹെല്‍മറ്റും ഇല്ലാത്തതിെന്റ പേരില്‍ കിരണിനെ തടഞ്ഞത്. പിന്നീട് ഇവരും പൊലീസുകാരനും തമ്മില്‍ തര്‍ക്കം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍സ്റ്റബിളിനെ കിരണ്‍ കുമാര്‍ അടിച്ചതിനെ തുടര്‍ന്നാണ് സബ് ഇന്‍സ്പെക്ടര്‍ വിജയ് കുമാറിെന്റ നേതൃത്വത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.
തുടര്‍ന്ന് പൊലീസ് കിരണ്‍ കുമാറിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കിരണിനെ തൊട്ടടുത്തുള്ള ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അതേസമയം, ജീപ്പില്‍ നിന്നും കിരണ്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും അതില്‍ തലക്ക് ഗുരുതരമായി പരിക്കേെറ്റന്നും പൊലീസ് വിശദീകരിക്കുന്നു. കിരണിെന്റ രക്തപരിശോധനയില്‍ 122 മില്ലി മദ്യത്തിെന്റ അംശമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
കിരണ്‍ കുമാറിനെ പൊലീസ് മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രകാശം ജില്ലയിലെ എസ്.പി സിദ്ധാര്‍ഥ് കൗശല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കസ്റ്റഡി മരണ കേസ് രജിസ്റ്റര്‍ ചെയ്തതായും സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. കിരണ്‍കു മാറിെന്റ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക