തിരുവനന്തപുരം : കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെ പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. സർക്കാർ ഖജനാവിലേക്ക് വരുമാനം കണ്ടെത്താനായി എംഎൽമാരെ പണം നൽകി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിക്കൂടെ എന്ന ചോദ്യമുന്നയിച്ചാണ് തരൂരിന്റെ പരിഹാസം.
രാജ്യത്തെ ഇന്ധന വില വൻതോതിൽ വർധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താൻ ഈ വഴി സ്വീകരിച്ചാൽ പോരെയെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തരൂർ പരിഹസിച്ചു.
‘സര്‍ക്കാര്‍ വരുമാനത്തിനായി വളരെയധികം ആഗ്രഹിക്കുന്നുവെങ്കില്‍, പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്ന സാഹചര്യത്തിൽ ഇതിന് ജിഎസ്ടി ചുമത്തി കൂടുതൽ പണം കണ്ടെത്തിക്കൂടെ?’ ശശി തരൂർ ഫെയസ്ബുക്കിൽ കുറിച്ചു.
രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാർക്ക് കൂറുമാറാൻ ബിജെപി നേതാക്കൾ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് ഇത്തരമൊരു വിമർശനവുമായി ശശി തരൂർ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക