കോഴിക്കോട് : കെ.മുരളീധരന് എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന് പങ്കെടുത്ത സാഹചര്യത്തിലാണ് പരിശോധന നടത്താന്‍ കലക്ടര്‍ ആവശ്യപ്പെട്ടത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ബീച്ച് ആശുപത്രിയിലെ ഡോക്ടറുടെ വിവാഹത്തിനാണ് എംപി പങ്കെടുത്തത്. നാദാപുരത്തിനടുത്ത് പാറക്കടവിലെ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് ഡോക്ടര്‍. കഴിഞ്ഞ ഒന്‍പതിനായിരുന്നു വിവാഹം. മൂന്ന് ദിവസങ്ങളിലായി 200 ഓളം പേര് ചടങ്ങില്‍ പങ്കെടുത്തിരുന്നു. എട്ടിന് മുരളീധരന് എംപി ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളെല്ലാം വരന് ആശംസ അറിയിക്കാന്‍ എത്തിയിരുന്നു.
ബൈക്കിലെത്തി ഫോണും പഴ്സും കവര്‍ന്നു: എടിഎം പിൻനമ്പർ ചോദിയ്ക്കാൻ തിരിച്ചെത്തി, പൊലീസ് പിടിച്ചു
ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഡോക്ടര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തിയതിനു കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി കല്ലുകൊത്തിയില്‍ അബുബക്കറിനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം വളയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം മുരളീധരന് ഇപ്പോള്‍ നിരീക്ഷണത്തിൽ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക