‘രാജമലയിൽ 52 മൃതശരീരം ഇതുവരെ കണ്ടെടുത്തു, ഇനിയും 19 ശരീരങ്ങൾ മണ്ണിനടിയിൽ ഉണ്ട്. എല്ലാം വീണ്ടെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും.
രണ്ടു ദിവസത്തിനുള്ളിൽ എല്ലാം മൃതശരീരങ്ങളും പുറത്തെടുക്കാൻ ആയില്ലെങ്കിൽ ശരീരം മണ്ണിനടിയിൽ കിടന്ന് അഴുകാൻ തുടങ്ങും. അതിനുശേഷം ശ്രമിച്ചിട്ട് കാര്യമില്ലാതാകും..‘ ചേതനയറ്റ ശരീരങ്ങൾ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് എൻഡിആർഎഫ് സംഘം. ആ സംഘത്തെ നയിക്കുന്ന കമാൻഡർ രേഖ നമ്പ്യാരുടെ വാക്കുകളാണിത്.
ഇന്ത്യയടക്കമുള്ള പ്രളയബാധിത രാഷ്ട്രങ്ങൾക്ക് 1.65 മില്യൺ യൂറോ സഹായധനം : പിന്തുണച്ച് യൂറോപ്യൻ യൂണിയൻ
ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും ദുരിതം വിതയ്ക്കുന്ന മണ്ണിൽ നിന്ന് പ്രിയപ്പെട്ടവരുടെ ശരീരങ്ങളെങ്കിലും കാത്തിരിക്കുന്നവർക്ക് നൽകാനാണ് ഇവർ ശ്രമിക്കുന്നത്. ദുരന്തഭൂമിയിൽ മൃതശരീരങ്ങൾക്കു നടുവിൽ മനസ്സാന്നിധ്യം കൈവിടാതെ തന്റെ സംഘത്തിന് ഊർജം പകർന്നു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ് എൻഡിആർഎഫിന്റെ തമിഴ്നാട്ടിലെ ആറക്കോണം ആസ്ഥാനമായ നാലാം ബറ്റാലിയൻ കമാൻഡർ രേഖ.
ദുരന്തമുഖത്ത് ‘‘രക്ഷാസേന’യുടെ ചീഫ് കമാൻഡറാകുന്ന ആദ്യ വനിത കൂടിയാണു മലയാളിയായ രേഖ. 2015 ൽ എൻഡിആർഎഫിന്റെ ചീഫ്കമാൻഡർ സ്ഥാനം ഏറ്റെടുത്തതു മുതൽ താൻ പിന്നിട്ട ദുരന്തഭൂമികളെയും നേരിട്ട വെല്ലുവിളികളേയും കുറിച്ച് പറയുകയായിരുന്നു രേഖ നമ്പ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക