കൊച്ചി : കോതമംഗലം പള്ളി കേസിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ് ഹൈക്കോടതിയിൽ. കോവിഡ് വ്യാപനം പ്രദേശത്ത് രൂക്ഷമാണെന്നും ഈ സാഹചര്യത്തിൽ പള്ളി ഏറ്റെടുക്കാനാവില്ലെന്നും ആണ് അറിയിച്ചിരിക്കുന്നത്. ബലപ്രയോഗത്തിലൂടെ പള്ളി ഏറ്റെടുക്കുന്നത് മേഖലയിൽ കോവിഡ് വ്യാപനത്തിന് വഴി വച്ചേക്കുമെന്ന റിപ്പോർട്ടും കലക്ടർ കോടതിയിൽ സമർപ്പിച്ചു.
ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ ഇഷ്ടമുള്ളവർക്ക് പണം നൽകുന്നു
കണ്ടെയ്ൻമെന്റ് സോൺ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനുള്ള കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.പള്ളി ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാൽ കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ച് വിശ്വാസികൾ തടിച്ചു കൂടുന്ന സാഹചര്യമുണ്ടാകും. നിലവിൽ കോതമംഗലം നഗരസഭാ പരിധിയിൽ 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം പള്ളി ഏറ്റെടുത്തതിനു പിന്നാലെ വണ്ണപ്പുറം മുള്ളരിങ്ങാട് സൂപ്പർ സ്പ്രെഡ് ഉണ്ടായി. ഈ മാസം 17ന് പള്ളി ഏറ്റെടുത്ത മുളന്തുരുത്തിയിൽ കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നുണ്ടെന്നും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോതമംഗലം മാർതോമൻ ചെറിയ പള്ളിയും പരിസരവും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനാൽ, ഏറ്റെടുത്ത് കൈമാറണമെന്ന വിധി നടപ്പാക്കാൻ സമയം വേണമെന്നു കഴിഞ്ഞയാഴ്ച സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യത്തിൽ നിലപാടറിയിക്കാൻ കേന്ദ്രസർക്കാരും കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക