വാഷിങ്ടന്‍∙ അമേരിക്കയുടെ മഹത്വം നശിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് പ്രതിയോഗിയായ ജോ ബൈഡന്റെ ശ്രമമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആരോപണം. കടുത്ത വംശീയ പ്രശ്നങ്ങളും കോവിഡ് മഹാമാരിയും രാജ്യത്തു വലിയ ചര്‍ച്ചയാകുന്നതിനിടയിലാണ് ട്രംപിന്റെ വിമര്‍ശനം.
തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള കാരണമല്ല കൊറോണ വൈറസ് പ്രതിസന്ധിയെന്ന് സുപ്രീംകോടതി
അമേരിക്കന്‍ സ്വപ്നം സംരക്ഷിക്കപ്പെടുമോ എന്ന് ഈ തിരഞ്ഞെടുപ്പ് വിധിയെഴുതുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ മനസാക്ഷിയുടെ രക്ഷകനല്ല ജോ ബൈഡന്. അമേരിക്കയുടെ തൊഴില്‍സാധ്യതകള്‍ നശിപ്പിക്കുന്നയാളാണ്. യുഎസിന്റെ മഹത്വങ്ങളുടെയെല്ലാം അന്തകനാകും ബൈഡന്.
ഡെമോക്രാറ്റുകള്‍ അധികാരത്തിലെത്തിയാല്‍ സര്‍വതും അവര്‍ നശിപ്പിക്കും. നിങ്ങളുടെ തോക്കുകള്‍ പിടിച്ചെടുക്കും. ചതികളുടെയും മണ്ടത്തരങ്ങളുടെയും വക്താവാണ് ദുര്‍ബലനായ ജോ ബൈഡന്’ -ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ട്രംപിന്റെ മകള്‍ ഇവാന്‍ക ഉള്‍പ്പെടെ അഴിച്ചുവിടുന്നത്.
ട്രംപിന്റെ പ്രചാരണ പരിപാടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്. വൈറ്റ് ഹൗസിന്റെ ഒരു ഭാഗത്തുനിന്നു തന്നെയാണ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കായി വൈറ്റ് ഹൗസ് ഉപയോഗിക്കാറില്ല എന്ന ഏറെനാളത്തെ കീഴ്വഴക്കം ലംഘിച്ചുകൊണ്ടാണ് ട്രംപിന്റെ നടപടികള്‍.
അതേസമയം ട്രംപിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ബൈഡന് ട്വീറ്റ് ചെയ്തു. ‘ജോ ബൈഡനു കീഴില്‍ രാജ്യം സുരക്ഷിതമായിരിക്കില്ല എന്നാണ് ട്രംപ് പറയുന്നത്. നിങ്ങള്‍ ഒന്നു പുറത്തേക്കു നോക്കൂ, എന്നിട്ട് സ്വയം ചിന്തിക്കൂ; ട്രംപിന്റെ അമേരിക്കയില്‍ നിങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന്’ – ബൈഡന് ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക