ന്യൂഡല്‍ഹി∙ കൊറോണ വൈറസ് പ്രതിസന്ധി തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള ‘നിയമപരമായ കാരണം’ അല്ലെന്ന് സുപ്രീംകോടതി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളില്‍ ഇടപെടാനുമുള്ള കാരണമല്ല കോവിഡെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കാത്ത സാഹചര്യത്തില്‍ ഹര്‍ജി അനവസരത്തിലുള്ളതാണെന്നും കോടതി പറഞ്ഞു. എന്താണു ചെയ്യേണ്ടതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറോടു പറയാനാവില്ല. അദ്ദേഹം എല്ലാ കാര്യങ്ങളും പരിഗണിക്കുമെന്നും കോടതി ഹര്‍ജിക്കാരനായ അവിനാഷ് താക്കൂറിനോടു പറഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കു പുറമേ നിതീഷ് സര്‍ക്കാരിന്റെ സഖ്യകക്ഷിയായ ചിരാഗ് പസ്വാന് ഉള്‍പ്പെടെയുള്ളവരും ആവശ്യമുന്നയിച്ചിരുന്നു. വൈറസ് പ്രതിസന്ധിക്കിടെ രാഷ്ട്രീയലാഭത്തിനു വേണ്ടിയാണ് നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. കോവിഡ് കാലത്തെ വോട്ടെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞയാഴ്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
അടല്‍ റോഹ്തങ് തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
വീടുകയറി പ്രചാരണത്തിന് അഞ്ചു പേര് മാത്രം, വോട്ടര്‍മാര്‍ക്ക് കൈയ്യുറ, പോളിങ് ബൂത്തില്‍ ഒരു സമയം പരമാവധി 1000 വോട്ടര്‍മാര്‍ മാത്രം, വോട്ടര്‍മാരുടെ ശരീരോഷ്മാവ് പരിശോധിക്കല്‍ തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് കമ്മിഷന് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക