ന്യൂഡല്‍ഹി: ബി ജെ പി സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേര്‍ക്കുള്ള ആക്രമണമായിരുന്നു മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മോദിയുടെ ‘കാഷ് ഫ്രീ ഇന്ത്യ’ രാജ്യത്തെ ഏറ്റവും സമ്ബന്നരായ ശതകോടീശ്വരന്മാര്ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂ. 2016 നവംബര്‍ 8ന് മോദി എറിഞ്ഞ ആ പകിട 2020 ആഗസ്റ്റ് 31ന് വലിയ ദുരന്തമാണ് സൃഷ്ടിച്ചിട്ടുള്ളത്. കള്ളപ്പണം ഒഴിവാക്കാന്‍ നോട്ടുനിരോധനത്തിനായില്ല എന്നും രാഹുൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക