വാഷിങ്ടണ്‍: നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് ജനങ്ങളോട് ആവശ്യപ്പെട്ടത്.
രാജ്യത്തെ വൈദ്യുത നിരക്ക് ഏകീകരിക്കണമെന്ന നിർദേശവുമായി പാര്‍ലമെന്ററി സമിതി
മെയിലിലൂടെയുള്ള തിരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് കാരണമാകുമെന്ന് ട്രംപ് പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചില സംസ്ഥാനങ്ങളില്‍ മെയിലിലൂടെയാണ് വോട്ടെടുപ്പ്. എന്നാല്‍ അമേരിക്കയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഒരേ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ടു രേഖപ്പെടുത്തുന്നതും അതിന് പ്രേരിപ്പിക്കുന്നതും ഉത്തര കരോളിന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറ്റകൃത്യമായിരിക്കെയാണ് ജനങ്ങളോട് ട്രംപ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക