പട്ന: അമ്മാവനും ഭാര്യയും ചേര്‍ന്ന് 19കാരിയെ ചുട്ടുകൊന്നു. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. ഭൂമി തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
പ്രതികളെയും കൊണ്ട് ‘വട്ടം കറങ്ങി’ പൊലീസ്
സൂഫിയാന് പര്‍വീണ്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അമ്മാവന് സൈനൂലാബ്ദീന്, ഭാര്യ ഹക്കീം ഖാട്ടൂണ്‍ എന്നിവര്‍ ഗ്രാമം വിട്ടു.
അയല്‍വാസിയായ സംഷുദ്ദീന്‍ സോഹയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നതെന്ന് സൂഫിയാന്റെ സഹോദരന് ഖുദ്രത് അലി പറഞ്ഞു. തങ്ങളുടെ വീട്ടിലെ ഹാന്റ് പമ്ബ് കേടായതിനാല്‍, സംഷുദ്ദീന്റെ വീട്ടിലേക്ക് പമ്ബ് എടുക്കാന്‍ പോയതാണ്. അവിടെവെച്ച് സൂഫീയാനെ തീകൊളുത്തിയ ശേഷം അമ്മാവനും കുടുംബവും ഓടിപ്പോവുകയായിരുന്നു എന്നും സഹോദരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക