കൊച്ചി: അഞ്ച് പേരെ കൂടി സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ പ്രതിച്ചേര്‍ത്തു. മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദു കോയമ്പത്തൂർ, രാജു, മുഹമ്മജ് ഷമീര്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് ഇവരെല്ലാം.
പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) വ്യക്തമാക്കി. സ്വപ്ന സുരേഷിന്റെ റിമാന്‍ഡ് കാലയളവ് നീട്ടണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത ബംഗളൂരു ലഹരിമരുന്ന് കേസിലെ കുറ്റാരോപിതര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന സംശയം വ്യക്തമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ കേസുമായി ബന്ധപ്പെട്ട ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുകയാണ്. ഇതിനു പുറമെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഇരുപതിലധികം പേരെയും ചോദ്യം ചെയ്യണമെന്ന് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ ഉന്നതന് ആരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കൊച്ചിയില്‍ വച്ച് എന്‍ഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക