ലക്നൗ: പശുക്കിടാവിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ശ്വാസം മുട്ടി മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പശുക്കിടാവ് രക്ഷപ്പെട്ടു.
യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍; സംഭവം കോന്നിയിൽ
പശുക്കിടാവിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അഞ്ചുപേര്‍ വിഷവാതകമായ മീഥെയ്ന്‍ ഗ്യാസ് ശ്വസിക്കാന്‍ ഇടയായതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുളളൂ. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം ആശ്വാസ സഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക