വാക്സിൻ ഉപയോഗിച്ച് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ച ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് കുത്തിവെച്ചത്. ഇതില്‍ ഒരാള്‍ക്ക് ട്രാന്സ്വേഴ്സ് മൈലെറ്റിസ് ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവക്കാൻ തീരുമാനിച്ചത്.
പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവം; അന്വേഷിക്കാന്‍ ഉത്തരവ്
തുടര്‍ന്ന് നടത്തിയ സ്വതന്ത്ര അന്വേഷണം അവസാനിച്ചതായും യു.കെ. റെഗുലേറ്റര്‍ എം.എച്ച്.ആര്.എയുടേ കൂടി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വാക്സിന് പരീക്ഷണം പുനരാരംഭിക്കുമെന്നും ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പരീക്ഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക