അതിര്‍ത്തിയില്‍ കഴിഞ്ഞ ആറുമാസമായി ചൈനീസ് കടന്നുകയറ്റമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും വിവിധ മാര്‍ഗങ്ങള്‍ തുടരുന്നുണ്ടെന്നും ഇന്റലിജന്റ്സ് സംവിധാനം മെച്ചപ്പെട്ടിട്ടുണ്ടെന്നും സാങ്കേതിക വിദ്യ ഉപയോഗിച്ച് നുഴഞ്ഞുകയറ്റം തടയുന്നുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എഴുതി നല്കിയ ചോദ്യത്തിന് ഉത്തരമായി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ലഡാക്കിലെ 38000 ചതുരശ്ര കിലോമീറ്റര്‍ ചൈനയുടെ നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യം അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക