കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ സന്നിധാനത്ത് ദിവസം 20,000 തീര്‍ഥാടകരെ വരെ അനുവദിക്കാമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എന്നാൽ സഞ്ചാരപാതയിലെ ഇടത്താവളങ്ങളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീർത്ഥാടകരെ ഇടത്താവളങ്ങളിൽ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ദിവസേന ലക്ഷക്കണക്കിന് തീർത്ഥാടകരായിരുന്നു ശബരിമലയിൽ എത്തിയിരുന്നത്. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അത് 20000 ആയി കുറച്ചിട്ടുണ്ട്.
അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന പരമ്പരാഗത പാതകള്‍, തീര്‍ഥാടനത്തിന്റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന എരുമേലിയടക്കമുള്ള കേന്ദ്രങ്ങള്‍, അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, ഗുരുവായൂര്‍-ഏറ്റുമാനൂര്‍-കോട്ടയം-വൈക്കം ഉള്‍പ്പെടെ പ്രധാന ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തീര്‍ഥാടകര്‍ കൂട്ടത്തോടെ എത്താറുണ്ട്.
ഇവിടങ്ങളിലെല്ലാം നിയന്ത്രണങ്ങൾ പൂർണമായും നടപ്പാക്കേണ്ടി വരും. കൂടാതെ കോവിഡ് ഭീതി നിലനില്ക്കുമ്പോൾ എത്ര പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നതും അന്നദാനം-വിരിവെക്കല്‍ എന്നിവയും ദേവസ്വത്തിന്റെ വലിയ ദൗത്യങ്ങളിലൊന്നാണ്. ഇക്കാര്യങ്ങളും ഒപ്പം എരുമേലി പേട്ടതുള്ളലും ഇപ്പോഴും ബോര്‍ഡിന്റെ ചര്‍ച്ചയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക