തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും ശക്തം. ഏഴാം ദിവസവും പ്രതിഷേധം തുടരുന്നു. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും യുവമോര്‍ച്ചയും എത്തിയപ്പോള്‍, കേന്ദ്രമന്ത്രി വി മുരളീധരൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയും തെരുവിലിറങ്ങി.
സമരത്തിനിറങ്ങി ഡി.വൈ.എഫ്.ഐയും; കേന്ദ്രമന്ത്രി വി.മുരളീധരന് രാജിവയ്ക്കണമെന്നാവശ്യം
പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ടിടത്ത് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. സെക്രട്ടേറിയറ്റിലേക്ക് കര്‍ഷകമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ രണ്ട് തവണ ജലപീരങ്കി പ്രയോഗമുണ്ടായി. കോട്ടയത്ത് കളക്ടറേറ്റിലേക്ക് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
സംസ്ഥാന വ്യാപകമായി കനത്ത മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പന് തലയ്ക്ക് പരിക്കേറ്റു. കോട്ടയത്ത് കേരള കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ച്ചിലും ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലൂടെ കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മലപ്പുറത്തും കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം -കോട്ടപ്പടി റോഡ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലേക്ക് ജലപീരങ്കിപ്രയോഗമുണ്ടായി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ചു. കെ ടി ജലീലും എം സി കമറുദ്ദീനും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് കളക്ട്രേറ്റിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക