ഛണ്ഡീഖഡ്: പഞ്ചാബിലെ മുക്ത്സറില് കര്ഷകന് ജീവനൊടുക്കി. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം കനക്കുന്നതിനിടെയാണ് സംഭവം. കര്‍ഷകനായ 70കാരന് പ്രീതം സിങ്ങാണ് വിഷം കഴിച്ച് മരിച്ചത്.
പ്രീതം സിങ്ങിന് കടബാധ്യത ഉണ്ടായിരുന്നതായി കര്‍ഷക സംഘടനകള്‍ പറഞ്ഞു. അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 15 മുതല്‍ ബാദല്‍ ഗ്രാമത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. മാനസ ജില്ലയിലെ അക്കന്‍വാലി ഗ്രാമത്തിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലുഅദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക