നൊബേല്‍ സമ്മാനത്തിന്റെ ഹാസ്യാനുകരണമായ ‘ഇഗ് നൊബേല്‍’ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ഹനായി. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്കിയ ‘കനപ്പെട്ട’ സംഭാവനകള്‍ പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.
‘മഹാമാരി കാലത്ത് ജനങ്ങളുടെ ജീവന്മരണ പ്രശ്നങ്ങളില്‍ ഡോക്ടര്‍മാരേക്കാളും ഗവേഷകരേക്കാളും ഉടനടി പരിഹാരം കണ്ടെത്താന്‍ കഴിയുന്നത് രാഷ്ട്രീയക്കാര്‍ക്കാണെന്ന വിലയേറിയ പാഠം പഠിപ്പിച്ചതിനാണ് മോഡിക്ക് പുരസ്കാരം’- ഇഗ് നൊബേല്‍ സമിതി അറിയിച്ചു.
മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സനാരോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് തുടങ്ങിയവരും പുരസ്കാരം പങ്കിടും. ‘പുരസ്കാരം’ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. ‘ആറ്റംബോംബുകളുടെ സമാധാനപരമായ സ്ഫോടനങ്ങള്‍ സംഘടിപ്പിച്ചതിന്’ 1998ല്‍ അടല്‍ബിഹാരി വാജ്പേയിക്ക് നേരത്തെ ഇഗ് നൊബേല്‍ നല്‍കിയിരുന്നു.
1991 മുതല്‍ എല്ലാ വര്‍ഷവും ഇംപ്രോബബിള്‍ റിസര്‍ച്ച് എന്ന സംഘടനയാണ് ഈ പുരസ്കാരം നല്‍കിവരുന്നത്. ‘ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്‍ന്ന് അവരെ ചിന്തിപ്പിക്കുക’ എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക