ഷിംല: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ അടല്‍ തുരങ്കപാത ഉദ്ഘാടനത്തിന് ഒരുങ്ങി. ഏകദേശം 10,000 അടി സമുദ്രനിരപ്പില്‍ നിന്നും ഉയരത്തിലുള്ള ഈ തുരങ്കപാത കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കേന്ദ്ര സർക്കാരിന് തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് രാജ്യസഭ എം.പി എളമരം കരീം
കൂടാതെ വിനോദ സഞ്ചാരത്തിനും അതുവഴി മേഖലയുടെ വികസനത്തിനും കാരണമാകുമെന്നും വിലയിരുത്തുന്നു. ഹിമാചല്‍ പ്രദേശിലെ റോഹ്തങ്ങിലെ ലാഹൗള്‍ സ്പിതിയില്‍ നിര്‍മിച്ച അടല്‍ തുരങ്കപാതയാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. ഈ പാത ഉപയോഗിക്കുന്നതോടെ മണാലിക്കും ലേയ്ക്കും ഇടയിലുള്ള യാത്രാദൂരത്തില്‍ 46 കിലോമീറ്റര്‍ കുറയും.
യാത്രാ സമയം ഏഴ് മണിക്കൂര്‍ ലാഭിക്കാനും കഴിയും. ഇതുവഴിയുള്ള ദൈര്‍ഘ്യമേറിയ യാത്രയ്ക്ക് വേണ്ടിവരുന്ന ഇന്ധനച്ചിലവ് ഗണ്യമായി കുറയും.
പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ അവസാനത്തോടെ അടല്‍ തുരങ്കപാത രാജ്യത്തിന് സമര്‍പ്പിക്കും. ഓരോ 60 മീറ്ററിലും ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്
തുരങ്കത്തിലെ ഓരോ 150 മീറ്ററിലും ടെലിഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോകിലോമീറ്റര്‍ ഇടവിട്ട് ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഉണ്ട്. ഒരോ 500 മീറ്ററുകളും ഇടവിട്ട് എമര്‍ജന്‍സി എക്സിറ്റ് പാതകളും ഉണ്ട്. ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ ആണ് ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷൻ ഈ തുരങ്കപാത നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക