ന്യൂഡല്‍ഹി: അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കികൊണ്ടുള്ള ബില്ലാണ് പാസ്സാക്കിയത്.
സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്കോളർഷിപ്പ്
2020 സെപ്റ്റംബര്‍ 14ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ദാന്‍വേ റാവു സാഹബ് ദാദറോ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. 2020 ജൂണ്‍ 5ന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമായി അവതരിപ്പിച്ച ബില്‍ സെപ്റ്റംബര്‍ 15ന് ലോക്സഭയില്‍ പാസായി. സ്വകാര്യ നിക്ഷേപകര്‍ക്ക് അമിതമായ നിയന്ത്രണ ഇടപെടല്‍ ഉണ്ടാകുമെന്ന ഭീതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ പാസ്സാക്കിയത്.
ഉല്‍പ്പാദനം, സംഭരണം, കൈമാറ്റം, വിതരണം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം കാര്‍ഷിക മേഖലയിലേക്കു കൂടുതല്‍ സ്വകാര്യ നിക്ഷേപകരെയും നേരിട്ടുള്ള വിദേശ നിക്ഷേപവും ആകര്‍ഷിക്കുമെന്നാണ് വിശ്വസിക്കുന്നത്. യുദ്ധം, ക്ഷാമം, അസാധാരണ വിലക്കയറ്റം, പ്രകൃതിദുരന്തം തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടായാൽ ഈ കാര്‍ഷിക ഭക്ഷ്യ ഉല്പന്നങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താവുന്നതാണെന്നും വ്യവസ്ഥയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക