ഇരിട്ടി: മൊബൈൽ ഫോണുകൾ ശരീരത്തിന്റെ ഒരു ഭാഗമായി മാറുന്ന ഈ കാലത്ത് പായം പഞ്ചായത്തിലെ വിളക്കോട് കായക്കാട്ടെ വീട്ടമ്മയായ ബീനയ്ക്ക് ഫോൺ നമ്പറുകൾക്ക് മൊബൈൽ ഫോണിന്റെ ആവശ്യമില്ല. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 150ഓളം പേരുടെ ഫോണ്‍ നമ്പറുകൾ ബീനയ്ക്ക് മനഃപാഠമാണ്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു
വിളക്കോട് ഗവ. യു.പി സ്കൂളിലെ പാചകത്തൊഴിലാളിയുടെ സഹായിയായ ബീന നാട്ടുകാരുടെയും ബന്ധുക്കളുടെയും സ്കൂളിലുള്ളവരുടെയും പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍മാര്‍ തുടങ്ങി എല്ലാവരുടെയും നമ്പറുകൾ മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
പുസ്തകത്തിൽ എഴുതി വച്ച നമ്പറുകൾ മകൾ നോക്കി വായിക്കുമ്പോഴേക്കും ബീന നമ്പർ പറഞ്ഞു കഴിയും. കായക്കട്ടെ ബാബുവിന്റെ ഭാര്യയാണ് ഏഴാം ക്ലാസുവരെ പഠിച്ച ബീന. മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയ വി.ഐ.പികളുടെയും നമ്പറുകൾ പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ബീന ഇപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക