ന്യൂഡല്‍ഹി: ഹാഥറസിൽ കൂട്ടബലാസംഘത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ യു.പി പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും വൈ കാറ്റഗറി സുരക്ഷയൊരുക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടിരുന്നു.
നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചുവെന്നാരോപിച്ചും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ചുമത്തിയുമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോകുന്നതിനിടെ രണ്ട് തവണ ആസാദിനെ യു.പി പൊലീസ് തടഞ്ഞിരുന്നു. പിന്നീട് ജാഥയായി കിലോമീറ്ററോളം നടന്നാണ് ആസാദ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക