കോഴിക്കോട്: വാരിയംകുന്നനെ വില്ലനാക്കി അവതരിപ്പിക്കുന്ന 1921 സിനിമക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച പോലെ മുന്നോട്ട് നീങ്ങുന്നില്ലെന്ന് സംവിധായകനും ബി.ജെ.പി അനുകൂലിയുമായ അലി അക്ബര്‍. നിലവിലെ സാമ്ബത്തിക സ്ഥിതി വച്ച് വലിയ കാന്‍വാസില്‍ സിനിമ സാധ്യമാവില്ല. കിട്ടിയ തുകയില്‍ നിന്ന് നാല് ലക്ഷം പ്രാഥമിക ചിലവുകള്‍ക്കായി പിന്‍വലിച്ചിട്ടുണ്ട്. സിനിമക്ക് വേണ്ടി കുറച്ചുകാലം ആനുകാലികത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും മാറി നില്ക്കുന്നു. ഫേസ്ബുകില്‍ ഇനി നിരന്തരമായി ഉണ്ടാകില്ലെന്നും അലി അക്ബര്‍ പറഞ്ഞു.
ആഷിഖ് അബുവും സംഘവും വാരിയന്‍ കുന്നന് സിനിമ പ്രഖ്യാപിച്ചപ്പോഴാണ് വിഷയത്തില്‍ മറ്റൊരു സിനിമ സംഘ്പരിവാര്‍ പിന്തുണയോടെ അലി അക്ബര്‍ പ്രഖ്യാപിച്ചത്. ആഷിഖ് അബുവിന്റെ സിനിമയില്‍ ചരിത്രത്തെ വളച്ചൊടിക്കപ്പെടുമെന്നും യാഥാര്‍ഥ്യം ജനങ്ങളിലേക്ക് എത്തണമെന്നും പറഞ്ഞായിരുന്നു 1921 സിനിമ പ്രഖ്യാപനം. ഇതിന് ബി.ജെ.പി അനുഭാവികളില്‍ നിന്ന് പിന്തുണ ലഭിച്ചതോടെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക പണപ്പിരിവും നടത്തിയിരുന്നു.
കിട്ടിയ പണത്തിന്റെ കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന് അലി അക്ബര്‍ അവകാശപ്പെടുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യില്‍ ഏല്‍പ്പിക്കുന്നുണ്ട്. പണം തന്നവരില്‍ കൂടുതലും ഡീറ്റെയില്‍സ് പുറത്ത് വിടരുതെന്ന് പറഞ്ഞവരാണ്. നിലവിലെ സാമ്ബത്തിക സ്ഥിതി വച്ച് വലിയ കാന്‍വാസ് സാധ്യമാവില്ല. പലരും സിനിമ തുടങ്ങുമ്ബോള്‍ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാന്‍ പറ്റില്ലായെന്നും അലി അക്ബര്‍ പറയുന്നു. കഴിഞ്ഞ ആഗസ്റ്റ് വരെ 70 ലക്ഷത്തിലേറെ പണം കിട്ടിയതായി അലി അക്ബര്‍ മുമ്ബ് പറഞ്ഞിരുന്നു.
അലി അക്ബറിന്റെ കുറിപ്പ് പൂര്‍ണരൂപം വായിക്കാം…
കുറച്ചുകാലം ആനുകാലികത്തില്‍ നിന്നും, രാഷ്ട്രീയത്തില്‍ നിന്നും മാറി നില്ക്കുന്നു, പൂര്‍ണ്ണമായും ഏറ്റെടുത്ത പദ്ധതിയിലേക്ക് തിരിയുന്നു.ആകയാല്‍ എഫ്ബിയില്‍ നിരന്തരമായി ഉണ്ടാവില്ല…
ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നീങ്ങുന്നില്ല, ഭഗവാന് ഉദ്ദേശിക്കുന്നതുപോലെയല്ലേ നീങ്ങൂ, ചിലപ്പോള്‍ ഇതും ഒരു പരീക്ഷണമാവാം. പക്ഷെ എന്നില്‍ വിശ്വാസമര്‍പ്പിച്ചു സമര്‍പ്പണം ചെയ്തവരോട് എനിക്ക് ബാധ്യതയും കടപ്പാടുമുണ്ട്. ആയതുകൊണ്ട് തന്നേ കൂടുതല്‍ കഷ്ടപ്പാട് വേണ്ടിവരും. സാരമില്ല..
എഴുത്ത് ഏകദേശം പൂര്‍ണ്ണതയിലേക്കെത്തുന്നു. ഇനിയത് ചര്‍ച്ചചെയ്യപ്പെടണം തിരുത്തണം..
എങ്ങിനെ പൂര്‍ത്തീകരിക്കും എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉണ്ട് പക്ഷേ ഞാനൊരു ശക്തിയെ വിശ്വസിക്കുന്നുണ്ട്, ആ ശക്തി എന്റെ കൂടെയുണ്ടാകും എന്നെനിക്ക് പ്രതീക്ഷയുണ്ട്, ഒപ്പം ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും, പിന്നെ കുറേ ആത്മാക്കളുടെ പിന്തുണയും.
തുടക്കം മുതല്‍ കൂടെ നിന്നവരേക്കാള്‍ തിരിഞ്ഞു നിന്നവരായിരുന്നു കൂടുതലും, അതും കൂടെയുള്ളവര്‍. എല്ലാം മനസ്സില്‍ കോറിയിട്ടിട്ടുണ്ട്. സമയമാവുമ്ബോള്‍ മറുപടി പറയാം..
തിരിഞ്ഞും മറിഞ്ഞും കണക്കുകള്‍ ചോദിക്കുന്നവരോട്,ബാങ്ക് സ്റ്റേറ്റ്മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യില്‍ ഏല്‍പ്പിക്കുന്നുണ്ട്, അദ്ദേഹം ചോദിച്ചു ഇതെന്തിനാണെന്ന് ഞാന്‍ പറഞ്ഞു “എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഒരാളുടെ കയ്യിലെങ്കിലും കണക്കു വേണമല്ലോ അതിനാണെന്ന്”…
അങ്ങിനെ വേണം നാമൊന്നും ചിരഞ്ജീവികളല്ലല്ലോ….
പണം തന്നവരില്‍ കൂടുതലും ഡീറ്റെയില്‍സ് പുറത്ത് വിടരുതെന്ന് പറഞ്ഞവരാണ് അല്ലാതിരുന്നെങ്കില്‍ എളുപ്പമായിരുന്നു.
നിലവിലെ സാമ്ബത്തിക സ്ഥിതി വച്ച് വലിയ കാന്‍വാസ് സാധ്യമാവില്ല…പലരും സിനിമ തുടങ്ങുമ്ബോള്‍ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാന്‍ പറ്റില്ല ഒരു സിനിമയുടെ ബഡ്ജറ്റില്‍ ഭൂരിഭാഗവും കലാകാരന്മാരുടെ പ്രതിഫലവും ചിലവുകളുമാണ് അത് മുന്‍കൂട്ടി കരാര്‍ ചെയ്യപ്പെടേണ്ടതാണ്.ഷൂട്ടിംഗ് തുടങ്ങിയിട്ട് അത് സാധ്യമാവില്ലല്ലോ… അപ്പോള്‍ പിന്നെ മറ്റു വഴിയേ ഉള്ളു….
എന്തായാലും സിനിമയുണ്ടാകും അതില്‍ സംശയം വേണ്ട… അത് എപ്രകാരം എന്നുള്ളതാണ് ഇപ്പോള്‍ ആലോചന… പത്തുപേര്‍ ചെയ്യുന്ന ജോലി ചെയ്യാം, പ്രായം അതിനേ സമ്മതിക്കൂ പണ്ടായിരുന്നേല്‍ അന്‍പതു പേരുടെ ജോലി ചെയ്യുമായിരുന്നു…
പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വീട് വാടകയ്ക്കെടുത്തിട്ടുണ്ട്, പ്രാഥമിക ചിലവുകള്‍ക്കായി 4 ലക്ഷം പിന്‍വലിച്ചിട്ടുണ്ട്..
പ്രവര്‍ത്തനങ്ങള്‍ തുടങ്ങി…
ആദ്യം സെറ്റിടാനുള്ള ഓല മെടയാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്… പെട്ടന്ന് കിട്ടാത്തത് അതാണല്ലോ…
സഹായിക്കാനുദ്ദേശിക്കുന്നവര്‍ വൈകാതെ ചെയ്യുക..
അത് കൂടുതല്‍ ഉപകാരപ്പെടും.
പ്രാര്‍ത്ഥന കൂടെയുണ്ടാവണം…
അലിഅക്ബര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക