ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു. മരണപ്പെട്ടത് ഗോപി മോടശൂര്‍ സ്വദേശിനി മേരിയാണ് (56). പൊലീസ് അയല്‍വാസിയായ മുരുഗനെ (27) അറസ്റ്റ് ചെയ്തു. മുരുകന്റെ ആവശ്യം മേരിയുടെ ഇളയ മകളെ വിവാഹം ചെയ്യണമെന്നായിരുന്നു.
എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ 4000 രൂപയ്ക്ക് വിറ്റു
എന്നാല്‍ മേരി പറഞ്ഞത് മകള്‍ പഠിക്കുകയാണെന്നും മൂത്ത മക്കളുടെ വിവാഹശേഷമേ ഇളയ മകളുടെ വിവാഹക്കാര്യം ആലോചിക്കാനാകൂ എന്നുമാണ്. പിന്നീട് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ഇതിനിടെ മേരിയെ മുരുഗന് അരിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക