തൃശൂര്‍ അന്തിക്കാട് കൊലപാതകത്തില്‍ മൂന്ന് പേര് അന്വേഷണ സംഘത്തിന്റെ പിടിയിലായി. പിടിയിലായത് കൊലയാളി സംഘത്തിലുണ്ടായിരുന്ന ശ്രീരാഗും മറ്റ് രണ്ട് പേരുമാണ്. കൊലപാതക സംഘത്തിന്റെ കാറും, ബൈക്കും കൊച്ചി പനങ്ങാട് നിന്നും കണ്ടെത്തി. അന്തിക്കാട് ആദര്‍ശ് വധക്കേസ് പ്രതി നിധില്‍ ( 28 ) കൊല്ലപ്പെട്ടത് രണ്ട് ദിവസം മുമ്പാണ്.
തീവ്ര ന്യൂനമർദം; മൂന്നു ദിവസം കേരളത്തിൽ കനത്ത മഴ
അക്രമി സംഘം നിധിലിനെ പിന്തുടരുകയും വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഘത്തിലുള്‍പ്പെട്ട സനലിന് ആക്രമണത്തിനിടെ പരുക്കേറ്റതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതറിഞ്ഞ് എത്തിയ അന്വേഷണ സംഘം സനലിനെ പിടികൂടി. കൂടാതെ അക്രമി സംഘത്തിലുള്ളത് അഞ്ച് പേരാണ് എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക