ജനാധിപത്യം അതിന്റെ ഏറ്റവും കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമായി ചേര്‍ന്ന യോഗത്തിലാണ് സോണിയയുടെ പരാമര്‍ശം.
‘നമ്മുടെ ജനാധിപത്യം അതിന്റെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. നമ്മുടെ ഭരണഘടനയ്ക്കെതിരെ ആസൂത്രണം ചെയ്ത ആക്രമണം നടക്കുകയാണ്. ചുരുക്കം ചില മുതലാളിമാരുടെ ലാഭത്തിന്റെ ബലിപീഠത്തില്‍ പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ ആസൂത്രിതമായി ഇല്ലാതാക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്,’ സോണിയ ഗാന്ധി പറഞ്ഞു.
രണ്ടാം തവണയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി, ജസീന്ത ആര്ഡന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ഇരയാക്കപ്പെടുന്നവരുടെ ശബ്ദം കേന്ദ്രം അടിച്ചമര്‍ത്തുകയാണെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.‘ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരികയാണ്. നിയമത്തെ മാനിക്കുന്നതിനും ഇന്ത്യയുടെ പെണ്മക്കള്ക്ക് സംരക്ഷണം നല്കുന്നതിനു പകരം ബി.ജെ.പി സര്‍ക്കാര്‍ കുറ്റവാളികളുടെ പക്ഷത്താണ്. ഇതാണോ പുതിയ രാജധര്‍മ്മം,’ സോണിയ ഗാന്ധി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക